മെക്കാർട്ടിലെ മെഷിനറിയുടെ കേസ്, വിധിവന്നു.




മെക്കാർട്ടിലെ മെഷിനറിയുടെ കേസ്, വിധിവന്നു.
 ……………………………………………………

ആക്സിഡെന്റിനു ശേഷമുള്ള ബുദ്ധിമുട്ടുകൾകൊപ്പമാണു മെക്കാർട്ട് എന്ന സ്ഥാപനം തുടങുന്നത്. മലപ്പുറം ജില്ലയിൽ വെട്ടിച്ചിറയിലാണു 2016 ൽ മെക്കാർട്ടിനു തുടക്കം കുറിക്കുന്നത്. ആധുനിക മെഷിനറികൾ ഉപയോഗിച്ചുള്ള കൊത്ത്പണികൾ, ആർട്ട് വർക്കുകൾ എന്നിവയാണു പ്രവർത്തന മേഖല. എർണാകുളത്തുള്ള മെറ്റൽ ക്രാഫ്റ്റ് എന്ന കമ്പനിയിൽ നിന്നാണ് സി.എൻ.സി മെഷീൻ വാങിച്ചത്. കുറച്ച് നാളുകൾക്കകം തന്നെ മെഷിനറി യധാക്രമം പ്രവർത്തന നടത്തുന്നതിലെ അപാകത ശ്രദ്ധയിൽ പെട്ടു. പലതവണ കമ്പനി അധികൃതരെ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിട്ടും അവർക്ക് മെഷിനറിയുടെ പ്രശ്നം പരിഹരിക്കാൻ ആയില്ലാ. മെക്കാർട്ടിലെ ഓഡറുകൾ മുടങ്ങുന്ന സാഹചര്യത്തിൽ മറ്റൊരു സെക്കനാന്റ് മെഷിൻ വാങിക്കാൻ നിർബദ്ധിതാകുകയും, പ്രസ്ഥുത മെഷിൻ വെച്ച് ജോലികൾ മുന്നോട്ട് പോകുകയും ചെയ്തു. ലക്ഷങ്ങൾ മുടക്കി വാങിയ മെഷിനറികൾ വഞ്ചിക്കപെട്ടു എന്ന് ബോധ്യമായതിനെ തുടർന്നാണു മലപ്പുറം ജില്ലാ ഉപഭോക്ത് തർക്ക പരിഹാര കോടതിയെ സമീപിക്കുന്നത്. 

ഉപഭോത കോടതി ആയതിനാൽ തന്നെ മറ്റാരുടേയും സപ്പോർട്ട് ഇല്ലാതെ നമുക്ക് നേരിട്ട് തന്നെ കാര്യങ്ങൾ ബോധിപ്പിക്കാം കേസുമായി ബദ്ധപെട്ട കാര്യങ്ങൾ ചെയ്യാം എന്ന നല്ല വശം കൂടിയുണ്ട്. രണ്ട് വർഷത്തിൽ കൂടുതൽ സമയമെടുത്ത കോടതി നടപടിക്ക് സമാപ്തികുറിച്ച് 22-01-2022 നു വിധി വന്നു. നഷ്ട്ടപരിഹാരം ഉൾപ്പെടെ കോടതി ചിലവും മെഷിനറിയുടെ ബില്ലും മെക്കാർട്ടിനു തിരികെ ലഭിക്കും. (പത്ര വാർത്ത കൂടെ ചേർക്കുന്നു) 

 കോടതി നടപടിക്രമങളുടെ നൂലാമാലകൾ ഒന്നും തന്നെ ഇല്ലാതെ പരാതിക്കാരനു നേരിട്ട് ഇടപെടാൻ ആകഴിയുന്ന ഉപഭോക്ത് തർക്ക പരിഹാര സംവിധാനം വലിയ രീതിയിലുള്ള ജനസേവനം തന്നെയാണു നടത്തുന്നത്. മെറ്റൽ ക്രാഫ്റ്റുമായുള്ള കേസിന്റെ കാര്യത്തിൽ നിയമ കാര്യങളിലെ എല്ലാ ഉപദേശ നിർദ്ദേശങ്ങളും ൻൽകിയത് അഡ്വക്കേറ്റ് ശംസുദ്ധീൻ എന്നവരാണു. കേസ് ഏറ്റെടുക്കാൻ അദ്ദേഹത്തെ പോയി കണ്ടപ്പോ.. നീ സ്വയം ചെയ്യ് എല്ലാം, കോടതിയുമായി ബദ്ധപെട്ട എല്ലാ കാര്യങ്ങളിലും എന്റെ സഹായം ഉണ്ടാവും എന്ന ആത്മധൈര്യം നൽകിയാത് അദ്ദേഹമാണു. 

മലപ്പുറം ജില്ലാ ഉപഭോക്ത തർക്ക പരിഹാര സമിതിക്കും, 
അഡ്വക്കേറ്റ് ശംസുദ്ധീനും, അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. 
 നിങ്ങൾക്ക് നന്മകൾ ഉണ്ടാവട്ടെ.


എമ്മല്ലേക്ക് ഒക്കെ അടുപ്പിലും അവാം..


22 ജൂൺ 2019 ശനി വൈകുന്നേരം 7 മണി വളാഞ്ചേരി ടൗണിൽ തിരക്ക് മൂലം വാഹനം 20 മിനിറ്റോളം ട്രാഫിക്കിൽ കിടന്നു. കോഴിക്കോട് തൃശ്ശൂർ റൂട്ടിലാണു കൂടുതൽ തിരക്ക്. ഈ തിരക്കുകളൊന്നും മാനിക്കാതെ പത്തമ്പത് വാഹനങ്ങളെ മറികടന്ന് വലത് വശത്തുകൂടി എതിർദിശയിൽ വാഹനം പോകുന്ന സൈഡിലൂടെ എമ്മല്ലെ ബോഡ് വെച്ച് ഗ്രേ കളർ ഇന്നോവ പാഞ്ഞ് പോയി ഓപ്പോസിറ്റ് വഴികൂടി ബ്ലോക്കാക്കി.

തിരക്കിൽ നിന്ന് ഒഴിഞ്ഞ് എമ്മല്ലേയുടെ നംബറിൽ വിളിച്ചു. സാറിന്റെ വാഹനം ഗ്രേകളർ ഇന്നോവയാണോ.. സാറിപ്പോ വളാഞ്ചേരി വഴി പാസ് ചെയ്തോ .. ആബിദ് ഹുസൈൻ തങളാണോ .. എന്ന് ചോദ്യത്തിനു അതെ.. പറയൂ എന്ന മറുപടിയും കിട്ടി. "സാറെ.. ഞാനിപ്പോ 20 മിനിറ്റോളം വഴിയിൽ കുടുങ്ങി തിരക്ക് കാരണം. സാറു മൂന്നുമിനിറ്റുപോലും കാത്ത് നിക്കാതെ റോങ് സൈഡ് കയറി പാസ് ചെയ്തത് ശ്രദ്ധയിൽ പെട്ടു. മിക്കവാറും സാധാരണക്കാരും ചെയ്യുന്ന ഫ്രോഡ് പരിപാടി തന്നെ.. തുടർന്നും അവ ആവർത്തിക്കുമ്പോ ദയവായി ആ എമ്മല്ലേ ബോഡ് വാഹനത്തിൽ നിന്ന് എടുത്തു വെക്കൂ... താങ്ങളെ തിരിച്ചറിയാതിരിക്കാൻ അതു ഉപകരിക്കും...."
 
ഓക്കെ..‌ശരി... കൊടുത്തു വിടാം.. ആ ബോഡ് നിങ്ങൾക്ക് കൊടുത്തുവിടാം. എന്നും പറഞ്ഞ് ഫോൺ കട്ടായി.

 വീണ്ടും അതേ നംബറിൽ വിളിച്ചപ്പോ മറ്റൊരു വ്യക്തി ഫോണെടുത്തു. എനിക്ക് രണ്ട് മിനിട്ട് കൂടി സംസാരിക്കാൻ സമയം തരൂ എന്ന് പറഞ്ഞപ്പോ.. *കേൾക്കാൻ സൗകര്യമില്ലാ* എന്ന് പറഞ്ഞ് കാൾ കട്ടാക്കുകയും ചെയ്തു.

ഇതാണു എന്റെ എമ്മല്ലേ...
തെമ്മാടിത്തരം ചെയ്യാൻ ഒട്ടും ഉളിപ്പില്ലാ എന്നു മാത്രമല്ലാ.. അവ‌ ചൂണ്ടിക്കാണിക്കുന്നവർക്ക് ധാഷ്ട്യത്തിലുള്ള മറുപടിയും...
പ്രഫസറാണു.. വിവരനുള്ളവനാണു... സർവോപരി പടച്ചോനെ പേടി ഉള്ളവനാണെന്ന് തോനിപ്പിക്കുന്നവനാണു.... ...

 കൂടൂതൽ ഒന്നും പറയുന്നില്ലാ.... എമ്മല്ലേക്ക് ഒക്കെ അടുപ്പിലും അവാം..


ബ്ലോഗോർമ്മ...!


പെണ്ണുകാണൽ സ്റ്റൈലാക്കാൻ ഓളോടും ഉപ്പാടും കോഴിക്കോട് മാളിൽ വരാൻ പറഞ്ഞ്. കാണലും സംസാരവും ഒക്കെ കഴിഞ്ഞ് ജൂസുകുടിക്കാൻ കൂട്ടുകാരനോടൊപ്പം കടയിൽ കയറി ഇറങ്ങുമ്പോ എതിർ ദിശയിൽ പരിചയ മുഖമുള്ള ഒരാൾ... പെട്ടെന്ന് ക്ലിക്കായില്ല.. ന്നാലും എന്തോ അടുപ്പം... ഓടിച്ചെന്ന് ബാക്കീന്ന് തോണ്ടി ഹാഇ പറഞ്ഞു... പരിചയം ഉള്ളപോലെ എന്ന് പറഞ്ഞപ്പോ ആൾ പറഞ്ഞു 
ഹേയ് വകുപ്പില്ലാ.. ഞാൻ കോഴിക്കോട് കാരനല്ലാ എന്ന്. 
ന്താ ഇവ്വിടെ എന്ന് ചോദിച്ചപ്പോ പറയാ ബ്ലോഗിലെ കുറച്ച് പേർ മാനാഞ്ചിറ സ്കൊയറിൽ കൂടണുണ്ട്.. അവർക്ക് കൊറിക്കാൻ വാങ്ങാൻ ഇറങിയതാന്ന്....
പുള്ളി മൻസൂർ ചെറുവാടി... ഞങ്ങൾ പരസ്പരൻ ഇന്നേവരെ കണ്ടിട്ടില്ലാ.. രണ്ട് കൊല്ലത്തെ ആത്മബന്ധം ഉണ്ട് താനും.. ആ ബദ്ധമാകാം കണ്ടപ്പോ അറിയുന്ന ആളാന്ന് മനസ്സ് പറഞ്ഞത്.
സന്തോഷത്തോടെ ബ്ലോഗ് കൂട്ടത്തോടൊപ്പം ചേർന്നു... പത്തിരുപത് പേർ ഉണ്ട്...
ബെർളി കോഴിക്കോട് മനോരമയിൽ ആണെന്ന് ആരോ പറഞ്ഞപ്പോ പണ്ടെന്നോ സേവ് ചെയ്ത നംബറിൽ ആദ്യമായി വിളിച്ചു. ബ്ലോഗർ കൂതറഹാഷിമാണു...
അതിനു എന്നാ വേണം..?
കാണണം.. മാനാഞ്ചിറ സ്കോറിൽ വാ..
പറ്റില്ല ‌... പണിയിലാണു.
ഓക്കെ എന്നാ എല്ലാരൂടെ അങ്ങോട് വരാം...
.. വേണ്ടാ.. പത്തുമിനിട്ട്.. ഞാൻ വരാം...
പുള്ളി വന്നു.. ഞങ്ങളൊക്കെ ത്രില്ലടിച്ചു നിക്കാ... ചുള്ളൻ ബെർളി.. ചിരിച്ചോണ്ട് കുറേ സംസാരിച്ചു.. എല്ലാവരും കൂടെ നിന്ന് പടമെടുക്കാൻ ധൃതികൂട്ടി... പത്ത് മിനിട്ട് നിന്ന് പുള്ളി പോയി.. ബ്ലോഗ് പുലിയെ കണ്ട ഞങൾക്കും കുറേ സന്തോഷം...
രണ്ട് മിനിട്ട് കഴിഞ്ഞപ്പൊ ബെർളീടെ കാൾ... "ഹാഷിമേ പണിപാളി.. മാനാഞ്ചിറ സ്കോറിൽ നിന്നിറങ്ങുമ്പോ ഒരു പയ്യൻ വന്ന് നിങ്ങൾ സിനിമാ നടനല്ലേ എനിക്കും ഒരു ഫോട്ടോ എടുക്കണം ന്ന് പറഞ്ഞ് എന്നെ വിടാതെ നിർത്തിയേക്കാ.." എന്ന്...
ഞങ്ങൾ കുറേ ചിരിച്ചു.. ഞങളുടെ പടം പിടിക്കാനുള്ള ആക്രാന്തം കണ്ടപ്പോ പയ്യൻ കരുതി ബെർളി സിനിമാ നടനാണെന്ന്.... പയ്യനെ കുറ്റം പറയാൻ പറ്റില്ലാ.. ബെർളിയും കാണാൻ ചുള്ളനാാ